Page 290
ਸੋ ਕਿਉ ਬਿਸਰੈ ਜਿਨਿ ਸਭੁ ਕਿਛੁ ਦੀਆ ॥
നമുക്ക് എല്ലാം നൽകിയ ആ ഈശ്വരനെ എന്തുകൊണ്ടാണ് നാം വിസ്മരിക്കുന്നത്
ਸੋ ਕਿਉ ਬਿਸਰੈ ਜਿ ਜੀਵਨ ਜੀਆ ॥
എല്ലാ ജീവജാലങ്ങൾക്കും ആധാരമായ ആ ദൈവത്തെ നാം എന്തുകൊണ്ട് വിസ്മരിക്കുന്നു
ਸੋ ਕਿਉ ਬਿਸਰੈ ਜਿ ਅਗਨਿ ਮਹਿ ਰਾਖੈ ॥
ഗർഭപാത്രത്തിൽ നിന്നും നമുക്ക് രക്ഷ നൽകുന്നവനായ ആ അകാല പുരുഷനെ നാം എന്തുകൊണ്ട് മറക്കുന്നു
ਗੁਰ ਪ੍ਰਸਾਦਿ ਕੋ ਬਿਰਲਾ ਲਾਖੈ ॥
ഗുരുവിൻറെ കൃപ കൊണ്ട് വളരെ വിരളമായ ആളുകൾ മാത്രമേ ദൈവത്തെ തിരിച്ചറിയുന്നുള്ളൂ
ਸੋ ਕਿਉ ਬਿਸਰੈ ਜਿ ਬਿਖੁ ਤੇ ਕਾਢੈ ॥
മനുഷ്യരെ പാപങ്ങളിൽ നിന്നെല്ലാം രക്ഷിക്കുന്നവനായ ആ ദൈവത്തെ എന്തുകൊണ്ട് മറക്കുന്നു
ਜਨਮ ਜਨਮ ਕਾ ਟੂਟਾ ਗਾਢੈ ॥
ആ ദൈവം ജന്മജന്മാന്തരങ്ങളായി അകന്നു പോയവരെല്ലാം തൻറെ കൂടെ ചേർത്ത് നിർത്തുന്നു
ਗੁਰਿ ਪੂਰੈ ਤਤੁ ਇਹੈ ਬੁਝਾਇਆ ॥
ഗുരുവിൽ നിന്നും മാത്രമേ ഈ വാസ്തവം നമുക്ക് തിരിച്ചറിയുവാൻ സാധിക്കുകയുള്ളൂ
ਪ੍ਰਭੁ ਅਪਨਾ ਨਾਨਕ ਜਨ ਧਿਆਇਆ ॥੪॥
നാനക് അവൻ തന്റെ പ്രഭുവിൽ മാത്രം ലയിച്ചുചേരുന്നു
ਸਾਜਨ ਸੰਤ ਕਰਹੁ ਇਹੁ ਕਾਮੁ ॥
അല്ലയോ സജ്ജനങ്ങളെ ഈ കാര്യം പ്രത്യേകിച്ച് ചെയ്യുക
ਆਨ ਤਿਆਗਿ ਜਪਹੁ ਹਰਿ ਨਾਮੁ
മറ്റെല്ലാം ഉപേക്ഷിച്ച് ദൈവനാമത്തിൽ മുഴുകി ചേരുക
ਸਿਮਰਿ ਸਿਮਰਿ ਸਿਮਰਿ ਸੁਖ ਪਾਵਹੁ ॥
ദൈവനാമത്തിൽ സ്തുതിച്ചുകൊണ്ട് ആ സുഖത്തിൽ മുഴുകുക
ਆਪਿ ਜਪਹੁ ਅਵਰਹ ਨਾਮੁ ਜਪਾਵਹੁ ॥
നിങ്ങളും ദൈവം നാമം ജപിക്കുക മറ്റുള്ളവരെയും ജപിക്കുവാൻ പ്രേരിപ്പിക്കുക
ਭਗਤਿ ਭਾਇ ਤਰੀਐ ਸੰਸਾਰੁ ॥
പ്രഭുവിന്റെ ഭക്തിയിൽ ലയിച്ചുചേരുന്നത് കൊണ്ട് ഈ സംസാരസാഗരത്തിൽ നിന്നും പുറത്തു വരുവാൻ സാധിക്കും
ਬਿਨੁ ਭਗਤੀ ਤਨੁ ਹੋਸੀ ਛਾਰੁ ॥
ഭക്തി ഇല്ലായെങ്കിൽ ഈ ശരീരം ഭസ്മമായി തീരും
ਸਰਬ ਕਲਿਆਣ ਸੂਖ ਨਿਧਿ ਨਾਮੁ ॥
ആ ദൈവത്തിൻറെ നാമം എല്ലാ സമ്പത്തുകളുടെയും ഖജാനാവാണ്
ਬੂਡਤ ਜਾਤ ਪਾਏ ਬਿਸ੍ਰਾਮੁ ॥
വെള്ളത്തിൽ മുങ്ങിക്കൊണ്ടിരിക്കുന്ന ജീവികൾക്കുപോലും ഈ ദൈവനാമം സുഖം നൽകുന്നു
ਸਗਲ ਦੂਖ ਕਾ ਹੋਵਤ ਨਾਸੁ ॥
എല്ലാ ദുഃഖങ്ങളും നശിച്ച ഇല്ലാതായിത്തീരുന്നു
ਨਾਨਕ ਨਾਮੁ ਜਪਹੁ ਗੁਨਤਾਸੁ ॥੫॥
നാനക് ദൈവത്തിൻറെ ഗുണ ഗാനങ്ങളെപ്പറ്റി പാടി ലയിക്കുക
ਉਪਜੀ ਪ੍ਰੀਤਿ ਪ੍ਰੇਮ ਰਸੁ ਚਾਉ ॥
മനസ്സിൽ ദൈവത്തിനോടുള്ള സ്നേഹവും ഭക്തിയും കൊണ്ട് പ്രേമ രസം ഉത്പാദിപ്പിക്കപ്പെടുന്നു
ਮਨ ਤਨ ਅੰਤਰਿ ਇਹੀ ਸੁਆਉ ॥
മനസ്സിലും ശരീരത്തിലും ഈ ഊർജ്ജം തന്നെയാണ് നിറഞ്ഞിരിക്കുന്നത്
ਨੇਤ੍ਰਹੁ ਪੇਖਿ ਦਰਸੁ ਸੁਖੁ ਹੋਇ ॥
തന്റെ നേത്രങ്ങൾ കൊണ്ട് ആ ദൈവ ദർശനം നേടി ഞാൻ സുഖം പ്രാപിക്കുന്നു
ਮਨੁ ਬਿਗਸੈ ਸਾਧ ਚਰਨ ਧੋਇ ॥
സന്യാസിമാരുടെ ചരണങ്ങളെ കഴുകി എൻറെ മനസ്സ് പ്രസന്നമായി തീർന്നിരിക്കുന്നു
ਭਗਤ ਜਨਾ ਕੈ ਮਨਿ ਤਨਿ ਰੰਗੁ ॥
ഭക്തജനങ്ങളുടെ ആത്മാവിലും ശരീരത്തിലും പ്രഭുവിനോടുള്ള സ്നേഹം നിറഞ്ഞിരിക്കുന്നു
ਬਿਰਲਾ ਕੋਊ ਪਾਵੈ ਸੰਗੁ ॥
വളരെ വിരളമായവർക്കു മാത്രമേ ദൈവത്തെ തിരിച്ചറിയുവാൻ സാധിക്കുകയുള്ളൂ
ਏਕ ਬਸਤੁ ਦੀਜੈ ਕਰਿ ਮਇਆ ॥
അല്ലയോ ദൈവമേ ഞങ്ങൾക്ക് താങ്കളുടെ നാമം ആകുന്ന സമ്പത്ത് നൽകിയാലും
ਗੁਰ ਪ੍ਰਸਾਦਿ ਨਾਮੁ ਜਪਿ ਲਇਆ ॥
അങ്ങനെ ഞങ്ങൾ ഗുരുവിൻറെ കൊണ്ട് താങ്കളുടെ നാമം ജപിക്കുമാറാവട്ടെ
ਤਾ ਕੀ ਉਪਮਾ ਕਹੀ ਨ ਜਾਇ ॥
അദ്ദേഹത്തെ ആരോടും ഉപമിക്കുവാൻ സാധിക്കുകയില്ല
ਨਾਨਕ ਰਹਿਆ ਸਰਬ ਸਮਾਇ ॥੬॥
നാനക് ഈശ്വരൻ സർവ്വവ്യാപിയാണ്
ਪ੍ਰਭ ਬਖਸੰਦ ਦੀਨ ਦਇਆਲ ॥
പരമാത്മാവ് ക്ഷമാശീലിനും ദീനദയാലുവും ആണ്
ਭਗਤਿ ਵਛਲ ਸਦਾ ਕਿਰਪਾਲ ॥
അവൻ ഭക്തവത്സലനും എപ്പോഴും കൃപയുള്ളവനുമാണ്
ਅਨਾਥ ਨਾਥ ਗੋਬਿੰਦ ਗੁਪਾਲ ॥
ആ ഗോവിന്ദൻ ഗോപാലൻ അനാഥരുടെയെല്ലാം നാഥനാണ്
ਸਰਬ ਘਟਾ ਕਰਤ ਪ੍ਰਤਿਪਾਲ ॥
അവൻ തന്നെയാണ് സമസ്ത ജീവജാലങ്ങളെയും പരിപാലിക്കുന്നത്
ਆਦਿ ਪੁਰਖ ਕਾਰਣ ਕਰਤਾਰ ॥
അവൻ തന്നെയാണ് ആദി പുരുഷനും സൃഷ്ടിയുടെയെല്ലാം രചയിതാവും
ਭਗਤ ਜਨਾ ਕੇ ਪ੍ਰਾਨ ਅਧਾਰ ॥
അവൻ ഭക്തജനങ്ങളുടെ എല്ലാം ജീവിതത്തിൻറെ ആധാരമാണ്
ਜੋ ਜੋ ਜਪੈ ਸੁ ਹੋਇ ਪੁਨੀਤ ॥
അദ്ദേഹത്തിൻറെ നാമം ജപിക്കുന്നവർ പാവനരായി തീരുന്നു
ਭਗਤਿ ਭਾਇ ਲਾਵੈ ਮਨ ਹੀਤ ॥
അവൻ തന്റെ മനസ്സിലുള്ള ഭക്തിയെ ദൈവത്തിൽ കേന്ദ്രീകരിക്കുന്നു
ਹਮ ਨਿਰਗੁਨੀਆਰ ਨੀਚ ਅਜਾਨ ॥
നമ്മൾ ഗുണഹീനരും നീചരും വിഡ്ഢികളും ആണ്
ਨਾਨਕ ਤੁਮਰੀ ਸਰਨਿ ਪੁਰਖ ਭਗਵਾਨ ॥੭॥
നാനക് പറയുന്നത് ഇങ്ങനെയാണ് അല്ലയോ സർവ്വശക്തിമാനായ ദൈവമേ ഞങ്ങൾ നിൻറെ കാലടിയിൽ വന്നു ചേർന്നിരിക്കുന്നു
ਸਰਬ ਬੈਕੁੰਠ ਮੁਕਤਿ ਮੋਖ ਪਾਏ ॥
അവൻ എല്ലാ സ്വർഗ്ഗവും മോക്ഷവും പ്രാപിച്ചിരിക്കുന്നു
ਏਕ ਨਿਮਖ ਹਰਿ ਕੇ ਗੁਨ ਗਾਏ ॥
ഏതൊരു ജീവിയാണ് ഒരു ക്ഷണ നേരത്തേക്ക് എങ്കിലും ദൈവത്തിൻറെ ഗുണഗാനം ചെയ്തിട്ടുള്ളത്
ਅਨਿਕ ਰਾਜ ਭੋਗ ਬਡਿਆਈ ॥
ആ ജീവൻ അനേകം രാജ്യങ്ങളും ഭോഗപദാർത്ഥങ്ങളും എല്ലാം നേടുന്നു
ਹਰਿ ਕੇ ਨਾਮ ਕੀ ਕਥਾ ਮਨਿ ਭਾਈ ॥
ഏതൊരു മനുഷ്യനാണ് ഭഗവാൻറെ നാമം ഇഷ്ടമാകുന്നത്
ਬਹੁ ਭੋਜਨ ਕਾਪਰ ਸੰਗੀਤ ॥
ആ ജീവൻ എല്ലാതരത്തിലുള്ള ഭോജനങ്ങളും വസ്ത്രവും സംഗീതത്തിന്റെ ആനന്ദവും പ്രാപിക്കുന്നു
ਰਸਨਾ ਜਪਤੀ ਹਰਿ ਹਰਿ ਨੀਤ ॥
ഏതൊരാളുടെ നാവാണ് പരമേശ്വരന്റെ നാമത്തെ ജപിക്കുന്നത്
ਭਲੀ ਸੁ ਕਰਨੀ ਸੋਭਾ ਧਨਵੰਤ ॥
അവൻറെ എല്ലാ കർമ്മങ്ങളും ശുഭത്തിൽ അവസാനിക്കുന്നു അവൻ ധനവാൻ ആയിത്തീരുന്നു
ਹਿਰਦੈ ਬਸੇ ਪੂਰਨ ਗੁਰ ਮੰਤ ॥
ആരുടെ ഹൃദയത്തിലാണ് ഗുരുവിൻറെ മന്ത്രം വസിക്കുന്നത്
ਸਾਧਸੰਗਿ ਪ੍ਰਭ ਦੇਹੁ ਨਿਵਾਸ ॥
അല്ലയോ ഈശ്വര താങ്കളെ ജപിക്കുന്ന ആ സാധുക്കളുടെ കൂടെ എന്നെയും ചേർക്കുക
ਸਰਬ ਸੂਖ ਨਾਨਕ ਪਰਗਾਸ ॥੮॥੨੦॥
അല്ലയോ നാനക് സത് സംഗതിയിലേർപ്പെടുന്നതുകൊണ്ട് എല്ലാ സുഖസൗകര്യങ്ങളും ലഭിക്കുന്നു
ਸਲੋਕੁ ॥
ശ്ലോകം
ਸਰਗੁਨ ਨਿਰਗੁਨ ਨਿਰੰਕਾਰ ਸੁੰਨ ਸਮਾਧੀ ਆਪਿ ॥
നിരാഹാരനായ ആ ദൈവം സ്വയം സർവ്വ ഗുണസമ്പന്നനും നിർഗുണനുമാണ് അവൻ സ്വയം സമാധിയിൽ ഏർപ്പെട്ടിരിക്കുന്നു
ਆਪਨ ਕੀਆ ਨਾਨਕਾ ਆਪੇ ਹੀ ਫਿਰਿ ਜਾਪਿ ॥੧॥
അല്ലയോ സർവ പരമാത്മാവായ ആ ദൈവം തന്നെയാണ് ഈ ലോകത്തെ സൃഷ്ടിച്ചിരിക്കുന്നത് പിന്നെ അതിനെ പരിപാലിക്കുന്നത് അവൻ തന്നെയാണ്
ਅਸਟਪਦੀ ॥
അഷ്ടപതി
ਜਬ ਅਕਾਰੁ ਇਹੁ ਕਛੁ ਨ ਦ੍ਰਿਸਟੇਤਾ ॥
ഈ സൃഷ്ടിയുടെ വ്യാപ്തി മനസ്സിലാകാതിരുന്ന ആ സമയത്ത്
ਪਾਪ ਪੁੰਨ ਤਬ ਕਹ ਤੇ ਹੋਤਾ ॥
അപ്പോൾ പാപമോ അല്ലെങ്കിൽ പുണ്യമോ ഏത് പ്രാണിക്കാണ് ചെയ്യാൻ സാധിക്കുമായിരുന്നത്
ਜਬ ਧਾਰੀ ਆਪਨ ਸੁੰਨ ਸਮਾਧਿ ॥
എപ്പോഴാണ് ദൈവം സ്വയം ശൂന്യ സമാധിയിലായിരുന്നത്
ਤਬ ਬੈਰ ਬਿਰੋਧ ਕਿਸੁ ਸੰਗਿ ਕਮਾਤਿ ॥
അപ്പോൾ മറ്റുള്ളവരോട് വൈരാഗ്യവും വിരോധവും ആർക്കാണ് കൊണ്ടു നടക്കുവാൻ സാധിച്ചിരുന്നത്
ਜਬ ਇਸ ਕਾ ਬਰਨੁ ਚਿਹਨੁ ਨ ਜਾਪਤ ॥
ഈ ലോകത്തിൻറെ സൃഷ്ടിയെപ്പറ്റി മനസ്സിലാകാതിരുന്ന സമയത്ത്
ਤਬ ਹਰਖ ਸੋਗ ਕਹੁ ਕਿਸਹਿ ਬਿਆਪਤ ॥
അപ്പോൾ സന്തോഷവും സുഖവും എങ്ങനെയാണ് നമ്മൾ കണ്ടിരുന്നത്
ਜਬ ਆਪਨ ਆਪ ਆਪਿ ਪਾਰਬ੍ਰਹਮ ॥
ആ പരമാത്മാവായ പരബ്രഹ്മം തന്നെയാണ് എല്ലാം ആയിരുന്ന സമയത്ത്
ਤਬ ਮੋਹ ਕਹਾ ਕਿਸੁ ਹੋਵਤ ਭਰਮ ॥
അപ്പോൾ മോഹം ആരെയാണ് ഗ്രഹിച്ചിരുന്നത് ആർക്കാണ് പ്രശ്നങ്ങൾ ഉണ്ടായിരുന്നത്